Thursday, November 5, 2009

ചരിത്രം

സാഹിത്യകാരന്മാര്‍ക്കും ചിത്രകാരന്മാര്‍ക്കും എല്ലാം എന്നും ഒരു പ്രചോദനമായിട്ടാണ്‌ ചന്ദ്രന്‍ നിലകൊള്ളുന്നത്‌. കവിത, കഥ, നാടകം, സംഗീതം, ചിത്രങ്ങള്‍ എന്നിവയിലെല്ലാം ഒരു പ്രതിരൂപമാണ്‌ ഈ ഗോളം. അയര്‍ലണ്ടിലെ നോത്ത്‌ എന്ന സ്ഥലത്ത്‌ നിന്ന്‌ കണ്ടെടുത്ത 5000 വര്‍ഷം പഴക്കമുള്ള ഒരു പാറക്കഷണത്തില്‍ കണ്ട ചന്ദ്രന്റെ കൊത്തുപണി അത്തരത്തിലുള്ള ഏറ്റവും പുരാതനമായ ഒന്നായി കണക്കാക്കപ്പെടുന്നുധ4പ. പുരാതന കാലഘട്ടത്തില്‍ പല സംസ്‌കാരങ്ങളിലും ചന്ദ്രനെ ഒരു ദൈവമായി ആരാധിച്ചു പോന്നിരുന്നു. ഹിന്ദു പുരാണപ്രകാരം ചന്ദ്രന്‍ ഒരു ദേവതയാണ്‌. ഇന്നും ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ള ജ്യോതിഷരീതികള്‍ നിലവിലുണ്ട്‌.

ഗ്രീക്ക്‌ ചിന്തകനായ അനക്‌സാഗൊരാസ്‌ ആണ്‌ പാശ്ചാത്യലോകത്ത്‌ ആദ്യമായി ചന്ദ്രനും സൂര്യനുമെല്ലാം വലിയ ഗോളരൂപമുള്ള പാറകളാണ്‌ എന്ന്‌ സമര്‍ത്ഥിക്കാന്‍ ശ്രമിച്ചത്‌. ചന്ദ്രന്‍ സൂര്യപ്രകാശം പ്രതിഫലിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ ഈ പ്രസ്‌താവന അദ്ദേഹത്തെ തടവ്‌ ശിക്ഷക്കും നാടുകടത്തലിനും ആണ്‌ വിധേയനാക്കിയത്‌ധ5പ. അരിസ്‌ടോട്ടിലിന്റെ പ്രപഞ്ചഘടനയില്‍ മാറ്റങ്ങള്‍ വരുന്ന ഭൂമി, ജലം, വായു, അഗ്‌നി എന്നിവയുടെ ഗോളങ്ങളെയും മാറ്റമില്ലാത്തതായ ഈഥറിലെ നക്ഷത്രങ്ങളെയും തമ്മില്‍ വേര്‍തിരിക്കുന്ന അതിര്‍ത്തി ചന്ദ്രനായിരുന്നു. നൂറ്റാണ്ടുകളോളം ഭൗതികശാസ്‌ത്രജ്ഞര്‍ ഈ വിശ്വാസത്തില്‍ തുടര്‍ന്നുധ6പ.
മധ്യകാലഘട്ടമായപ്പോഴേക്കും ദൂരദര്‍ശിനിയുടെ കണ്ടുപിടിത്തത്തിന്‌ മുമ്പു തന്നെ കൂടുതല്‍ കൂടുതല്‍ ആളുകള്‍ ചന്ദ്രന്‍ ഒരു ഗോളവസ്‌തുവാണെന്ന തിരിച്ചറിവ്‌ നേടിത്തുടങ്ങി. എന്നിരുന്നാലും അത്യന്തം മിനുസമേറിയ ഒരു ഗോളമാണെന്ന ധാരണയായിരുന്നു അതില്‍ അധികം പേര്‍ക്കുംധ7പ. 1609ല്‍ തന്റെ Sidereus Nuncius എന്ന പുസ്‌തകത്തില്‍ ചന്ദ്രന്‍ മിനുസമാര്‍ന്ന ഒരു ഗോളമല്ല മറിച്ച്‌ കുന്നുകളും കുഴികളും നിറഞ്ഞതാണെന്ന്‌ ഗലീലിയോ പ്രസ്‌താവിച്ചു. പിന്നീട്‌ 17ആം നൂറ്റാണ്ടില്‍ ജിയോവാനി ബാറ്റിസ്റ്റ റിച്ചിയോളിയും ഫ്രാഞ്ചെസ്‌കോ മരിയാ ഗ്രിബാള്‍ഡിയും ചന്ദ്രന്റെ ഒരു ഭൂപടം തയ്യാറാക്കി. അവര്‍ അതില്‍ ഗര്‍ത്തങ്ങള്‍ക്കും, പര്‍വതങ്ങള്‍ക്കും ഉപയോഗിച്ച പല പേരുകളും ഇന്നും തുടര്‍ന്നുപയോഗിച്ചു വരുന്നു.
Le Voyage dans la Lune (ചന്ദ്രനിലേക്കുള്ള യാത്ര) എന്ന നിശ്ശബ്ദചലച്ചിത്രത്തിലെ ദൃശ്യം

ചന്ദ്രന്റെ ഭൂപടങ്ങളില്‍ ഇരുണ്ട ഭാഗങ്ങളെ മരിയ (കടലുകള്‍) എന്നും പ്രകാശമാനമായവയെ ടെറേ (ഭൂഖണ്ഡങ്ങള്‍) എന്നും നാമകരണം ചെയ്‌തു. ചന്ദ്രനില്‍ സസ്യജാലങ്ങളും നിവാസികളുമുണ്ടാകാം എന്ന വിശ്വാസം പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യശതകങ്ങള്‍ വരെ പ്രഗല്‍ഭ ജ്യോതിശാസ്‌ത്രജ്ഞര്‍ പുലര്‍ത്തിപ്പോന്നു. 1835ല്‍ Great Moon Hoax വിശ്വസിച്ചവര്‍ ചന്ദ്രനില്‍ അദ്‌ഭുതജീവികള്‍ ജീവിക്കുന്നുണ്ടെന്ന്‌ കരുതിധ8പ. എന്നാല്‍ ഏതാണ്ട്‌ അക്കാലം തന്നെ വില്‍ഹെല്‍മ്‌ ബിയര്‍, ജൊഹാന്‍ മാഡ്‌ലര്‍ എന്നിവര്‍ Mappa Selenographica, Der Mond എന്നീ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ച്‌ ചന്ദ്രനില്‍ ജലമോ കാര്യമായ അന്തരീക്ഷമോ ഇല്ല എന്ന്‌ സ്ഥാപിച്ചു.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയുടെ അവസാനം വരെപ്പോലും ചന്ദ്രന്റെ ദൂരപക്ഷഭാഗത്തെക്കുറിച്ച്‌ യാതൊന്നും തന്നെ അറിയപ്പെട്ടിരുന്നില്ല. 1959ല്‍ സോവിയറ്റ്‌ യൂണിയന്റെ ലൂണ3 ആണ്‌ ആദ്യമായി ഇതില്‍ വിജയിച്ചത്‌. തുടര്‍ന്ന്‌ 1960കളില്‍ ലൂണാര്‍ ഓര്‍ബിറ്റര്‍ പ്രോഗ്രാം ദൂരപക്ഷഭാഗത്തെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ നല്‌കുകയും ആ ഭാഗത്തിന്റെ ഭൂപടം ഉണ്ടാക്കുന്നതില്‍ വിജയിക്കുകയും ചെയ്‌തു.

No comments:

Post a Comment